തെക്കേക്കരയില്‍  ഫൈബര്‍ വള്ളത്തില്‍ സഹായം 

ഒരു വശത്ത്നിന്നു മറ്റൊരു വശത്തു നിന്ന് മറു വശത്തേയ്ക്ക് പോകാന്‍ പറ്റുന്നില്ല. കര കാണാനില്ല. ജനങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നു. കുട്ടനാട്ടിലെ മുഴുവന്‍ മനുഷ്യരുടെയും അവസ്ഥയാണ്‌ ഇത്.

തെക്കേക്കര  സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി പുത്തന്‍പുരയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതുവരെ എട്ടു വാര്‍ഡുകളില്‍ സഹായം എത്തിച്ചു. ബാക്കി രണ്ടു വാര്‍ഡില്‍ എത്തിക്കാനായില്ല. എല്ലാവര്‍ക്കും സഹായം എത്തിക്കാനാകുന്നില്ല എന്നതാണ് വികാരി ഫാ. ജോഷിയുടെ സങ്കടം. ഫൈബര്‍ വള്ളത്തില്‍ അരിയും പയറും എത്തിക്കുന്ന തിരക്കിലാണ് ഇപ്പോഴും വികാരിയച്ചനും കൂട്ടരും.

സെന്റ് ജോണ്‍സ് പള്ളിയുടെ മോന്തളം വരെ വെള്ളം കയറി. നിരവധി ഇടവക്കാര്‍ ഉയര്‍ന്ന പ്രദേശത്തുള്ള ബന്ധുക്കളുടെ ഭവനങ്ങളിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.