സഭാമാതാവായ മറിയത്തിന്റെ തിരുനാൾ

2018-ലാണ് ഫ്രാൻസിസ് പാപ്പാ, പെന്തക്കുസ്താ ഞായാറിനു ശേഷം വരുന്ന ദിവസം സഭാമാതാവായ മറിയത്തിന്റെ (Mater Ecclesia) ഓർമ്മയായി ആഗോളസഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. ഈ ഓർമ്മത്തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീകശരീരമായ സഭയുടെ അമ്മയുമെന്ന നിലയിൽ, മറിയത്തിന്റെ കർത്തവ്യം വ്യക്തമാക്കുന്നു.

വി. ലൂക്കാ പറയുന്നതനുസരിച്ച്, പെന്തക്കുസ്താ ദിനം പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെമേൽ ഇറങ്ങിവന്നപ്പോൾ മറിയം അവരോടൊപ്പമുണ്ടായിരുന്നു. അപ്പസ്തോലന്മാരുടെ ആദ്യകാല ശുശ്രൂഷക്ക് മറിയം സാക്ഷിയായിരുന്നു. ആദിമക്രൈസ്തവർ മറിയത്തെ, സഭയുടെ ആത്മീയമാതൃത്വത്തിന്റെ പ്രതീകമായി മനസിലാക്കിയിരുന്നു.  

‘സഭയിൽ, വൈദികരിലും സന്യാസികളിലും വിശ്വാസികളിലും മാതൃത്വബോധം പ്രോത്സാഹിപ്പിക്കാനും യഥാർത്ഥ മരിയഭക്തിയിൽൽ വളരുന്നതിനുമാണ്’ ഫ്രാൻസിസ് പാപ്പ സഭാമാതാവായ മറിയത്തിന്റെ പുതിയ ഓർമ്മദിനം സഭയിൽ ആരംഭിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘ജനതകളുടെ പ്രകാശം’ Lumen Gentium, എന്ന പ്രമാണരേഖയുടെ എട്ടാം അധ്യായം ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തിൽ കന്യകാമറിയത്തിന്റെ സ്ഥാനം എന്നതാണ്. വി. പോൾ ആറാമാൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ മറിയത്തിനു സഭാമാതാവ് എന്ന പേരു നൽകിയത്.

സഭാമാതാവായ മറിയത്തിന്റെ തിരുനാൾദിനത്തിൽ മറിയത്തെയും ക്രിസ്തുവിന്റെ മൗതീകശരീരമായ സഭയെയും സ്നേഹിക്കാൻ നമുക്കു പഠിക്കാം.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.