മരുഭൂമിയിലെ മാലാഖമാരാകാൻ സന്യസ്തർക്ക് കഴിയണം: മാർ മുരിക്കൻ

സന്യാസ ജീവിതം മരുഭൂമിയിലേക്ക് ഉള്ള യാത്രയാണെന്നും ദൈവാനുഗ്രഹത്തിൽ ഇടമാണ് മരുഭൂമി എന്നും പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. ഭരണങ്ങാനത്ത് എസ് എം വൈ എം മിന്റെ നേതൃത്വത്തിൽ നടത്തിയ അൽഫോൻസാ തീർത്ഥാടനത്തിൽ ആമുഹപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മരുഭൂമിയിലെ മാലാഖമാരാകാൻ സന്യസ്തർക്ക് കഴിയണം എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ആധുനികതയുടെ കുത്തൊഴുക്കിലും ഭൗതികതയുടെ അതി പ്രസരത്തിലും ലോകം മുന്നോട്ട് പോകുമ്പോളും സമർപ്പിതർക്ക് പ്രാധാന്യം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പാലാ രൂപത എസ് എം വൈ എം മിന്റെ നേതൃത്വത്തിൽ നടന്ന തീർത്ഥാടനം അൽഫോൻസാമ്മ ജീവിച്ചു മരിച്ച ക്ലാര മഠത്തിൽ നിന്ന് ആരംഭിച്ചു. രൂപതയുടെ 170 ഇടവകകളിൽ നിന്ന് പങ്കെടുത്ത സന്യസ്തരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.