ഫ്രാൻസീസ് പാപ്പയെ മാറ്റിമറിച്ച കുമ്പസാരം

“1953 സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി ഞാൻ നടത്തിയ കുമ്പസാരം ….. അതു എന്റെ ജീവിതത്തിനു പുതിയ ഭാവം നൽകി. അന്നു വൈദീകൻ എന്നോട് എന്താണു പറഞ്ഞതെന്ന് എനിക്ക് ഓർമ്മയില്ല. കുമ്പസാരിക്കാൻ എത്തിയ എന്നെ നോക്കി അദ്ദേഹം ഒന്നു പുഞ്ചിരിച്ചു, പിന്നീട് എന്തു സംഭവിച്ചു എന്നെനിക്കറിയില്ല. അതു ഒരു സ്നേഹനിധിയായ പിതാവിന്റെ സ്വീകരണം പോലെയായിരുന്നു ആ കുമ്പസാരത്തിന്റെ ഓർമ്മ എനിക്കെന്നും ആനന്ദത്തിന്റെ ഉറവിടമാണ്.”

അനുതാപത്തിന്റെയും പ്രായശ്ചിത്തിന്റെയും ഈ നോമ്പുകാലത്ത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള കുമ്പസാരം എന്ന കൂദാശയെ ഫ്രാൻസീസ് പാപ്പായെപ്പോലെ വിശ്വാസപൂർവ്വം സമീപിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.