സീറോ മലങ്കര ഡിസംബര്‍ 30 ലൂക്ക. 2:41-52 അവന്റെ കാര്യം, എന്റേയും

നിങ്ങളെന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ ‘പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ’ (2:49). പിതാവിന്റെ കാര്യത്തില്‍ മാതാപിതാക്കളുടെ മുമ്പില്‍ പോലും ഒരു വിട്ടുവീഴ്ച്ചയ്ക്കും മുതിരാതിരുന്ന പന്ത്രണ്ട് വയസ്സുള്ള ബാലനായ ഈശോ നമുക്ക് ഒരു വെല്ലുവിളിയാണ്.

അനുദിന ജീവിതത്തില്‍ വ്യക്തിപരമായ മോഹങ്ങള്‍ക്ക് വേണ്ടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി, നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി, തെറ്റായ കൂട്ടുകെട്ടുകള്‍ക്ക് വേണ്ടി, സാമ്പത്തിക ലാഭത്തിനു വേണ്ടി ‘പിതാവിന്റെ കാര്യം’ മറ്റാരുടേയോ കാര്യമായി കണക്കിലെടുത്ത് നാം തള്ളിക്കളഞ്ഞിട്ടുണ്ടോ?
ഒരു ക്രൈസ്തവനെന്ന നിലയില്‍ നമുക്ക് മറ്റൊരു കാര്യവുമില്ല. ‘യേശുതമ്പുരാന്‍’ മാത്രമായിരിക്കണം നാം ഊന്നല്‍ കൊടുക്കേണ്ട കാര്യം.

ഒരോ ദിവസവും 24 മണിക്കൂറുകള്‍ നമ്മുടെ കൈകളില്‍ ഈശോ തരുമ്പോള്‍ അവന്റെ കാര്യത്തിനായി എത്ര മണിക്കൂറുകള്‍… ചിന്തിക്കാം, നല്ല തീരുമാനങ്ങളിലേയ്ക്ക് നമ്മെ എത്തിക്കുവാന്‍ നല്ല തിരിച്ചറിവുകള്‍ തന്ന് തമ്പുരാന്‍ അനുഗ്രഹിക്കട്ടെ. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.