സീറോ മലബാര്‍ ശ്ലീഹാക്കാലം ആറാം ബുധന്‍ ജൂൺ 30 ലൂക്കാ 15: 8-10 കാണാതായ നാണയത്തിന്റെ ഉപമ

ലൂക്കായുടെ സുവിശേഷത്തിലെ കാണാതെപോയ ആടിന്റെ, നാണയത്തിന്റെ, മകന്റെ ഉപമകള്‍ പറയുന്ന അധ്യായത്തിലെ (15) രണ്ടാം ഭാഗമാണിത് – കാണാതെപോയ നാണയത്തിന്റെ ഉപമ. കണ്ടുകിട്ടുമ്പോഴുള്ള വികാരം സന്തോഷത്തിന്റെതാണ്. നാണയത്തിന്റെ ഉടമയായ സ്ത്രീ, “എന്നോടുകൂടി സന്തോഷിക്കുവിന്‍” (9) എന്നാണ് എല്ലാവരോടും പറയുന്നത്. അനുതപിക്കുന്ന പാപി തിരിച്ചുവരുമ്പോള്‍ സ്വര്‍ഗ്ഗവും സന്തോഷിക്കും (10). സന്തോഷമാണ് എവിടെയും ദര്‍ശിക്കുന്ന വികാരം.

മറ്റുള്ളവരുടെ തിരിച്ചുവരവില്‍, നന്മയില്‍ നമ്മള്‍ സന്തോഷിക്കാറുണ്ടോ? മനുഷ്യന്റെ നന്മയില്‍ ദൈവം – സ്വര്‍ഗം സന്തോഷിക്കാറുണ്ട്. പക്ഷേ, അസൂയ പൂണ്ട മനുഷ്യര്‍ സന്തോഷിക്കാറില്ല. അപരന്റെ നന്മയില്‍ നീ സന്തോഷിക്കുമ്പോള്‍ നീ സ്വര്‍ഗത്തോളം ഉയരുകയാണ് എന്ന് ഓര്‍മ്മിക്കുക. അല്ലെങ്കില്‍ പാതാളത്തോളം താഴ്തപ്പെടുകയായിരിക്കും ചെയ്യുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.