സീറോമലബാര്‍: ഫെബ്രുവരി 13: മര്‍ക്കോ. 3: 13-19 അപ്പസ്‌തോലന്മാരെ തിരഞ്ഞെടുക്കുന്നു

അവന്‍ മലമുകളിലേക്കുകയറി ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു. അവന്‍ ദൗത്യത്തിനായി അവരെ നിയോഗിച്ചു. നമുക്കു ലഭിച്ചിരിക്കുന്ന വിളി, നാം നല്കിയിരിക്കുന്ന/ നല്കിക്കൊണ്ടിരിക്കുന്ന പ്രത്യുത്തരം, ഒപ്പം നമുക്ക് ലഭിച്ചിരിക്കുന്ന നിയോഗം എന്നിവ നാം എപ്രകാരം നിറവേറ്റുന്നുവെന്ന് വിചിന്തനത്തിനായി ഇന്നിനെ നമുക്ക് മാറ്റിവയ്ക്കാം. മനുഷ്യത്വത്തിലേയ്ക്കുള്ള വിളി, ക്രിസ്ത്യാനിയാകുവാനുള്ള വിളി, അതോടൊപ്പം നമ്മുടെ ദൗത്യം, കുടുംബനാഥനായി/ നാഥയായി, യുവാവായി/ യുവതിയായി, വിദ്യാര്‍ത്ഥിയായി/ വിദ്യാര്‍ത്ഥിനിയായി, മക്കള്‍ എന്ന നിലയില്‍ നാം എപ്രകാരം നിറവേറ്റുന്നുവെന്ന് പരിശോധിക്കാം. ഒരാളൊഴികെ പതിനൊന്നു ശിഷ്യരും തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ ഏറ്റെടുത്ത സമര്‍പ്പണവും ത്യാഗവും നമുക്കും മാതൃകയാവണം, വിശ്വാസജീവിതത്തിനും ജീവിതനിയോഗം പൂര്‍ത്തിയാക്കുന്നതിനും.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.