മൂന്നു തരത്തിലുള്ള മരണത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ഒരാളും മരണത്തെ മറക്കരുതെന്നും മരണത്തെ മറക്കുന്നവന്‍ സ്വന്തം മരണത്തിന് തുടക്കം കുറിക്കുകയാണ് ചെയ്യുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. സ്‌കോളാസ് ഒക്കുരേന്തെസിന്റെയും വേള്‍ഡ് ഓര്‍ട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെക്‌സിക്കോയില്‍ നടന്ന നാലാം യുവജന അന്താരാഷ്ട്ര സമ്മേളനത്തിനു നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

മരണത്തെ മറക്കുമ്പോള്‍ ആന്തരിക മരണത്തിന് തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. മരണമാണ് ജീവിതത്തെ സജീവമാക്കി നിലനിര്‍ത്തുന്നത്. എല്ലാവര്‍ക്കും എല്ലാമായിത്തീരാനും എല്ലാം മനസ്സിലാക്കാനും സാധിക്കില്ല എന്നാണ് മരണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സ്വയം സര്‍വ്വശക്തന്‍ ആകാനുള്ള ശ്രമത്തിനു ലഭിക്കുന്ന തിരിച്ചടിയാണ് മരണം. മൂന്നു തരത്തിലുള്ള മരണങ്ങളുണ്ട്. നിമിഷങ്ങളുടെ മരണം. അഹത്തിന്റെ മരണം, പുതിയൊരു ലോകത്തിലേയ്ക്കുള്ള ഈ ലോകത്തിന്റെ മരണം – പാപ്പ ഓര്‍മ്മിപ്പിച്ചു.