ലത്തീൻ ഡിസംബർ 12 മത്താ. 11:28-30 വിനീത-സാരഥ്യം

” ഞാൻ വിനീതഹൃദയനും ശാന്തശീലനുമാകയാൽ എന്നിൽ നിന്ന് പഠിക്കുകയും എന്‍റെ നുകം വഹിക്കുകയും ചെയ്യുവിൻ” (വാക്യം 30).

ഭാരം ചുമക്കാനോ നിലം ഉഴുകാനോ ആയി ഉപയോഗിക്കുന്ന രണ്ടു മൃഗങ്ങളെ പരസ്‌പരം ബന്ധിക്കാനായി ‘നുകം’ ഉപയോഗിക്കുന്നതു പോലെ ഇസ്രായേൽ ജനത്തെ ദൈവവുമായി ബന്ധിപ്പിക്കാനായി നൽകപ്പെട്ട ‘വിശുദ്ധ നുകം’ ആയിരുന്നു പത്ത് കൽപനകൾ. എന്നാൽ യഹൂദയാ സമുദായം കാലക്രമത്തിൽ അനേകം മാമ്മൂലകളും പാരന്പര്യങ്ങളും പ്രമാണങ്ങളായി കണ്ട് അവയുമായി കൂട്ടിച്ചേർത്ത് ആ നുകത്തിന്‍റെ ഭാരം മനുഷ്യർക്ക് വഹിക്കാൻ പറ്റാത്തവിധം ഭാരമുള്ളതാക്കി തീർത്തു.

എന്നാൽ പത്ത് കല്പനകളുടെ അന്തഃസത്തയായ ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ഉൾക്കൊള്ളുന്ന യേശുവിന്‍റെ നുകം വളരെ ലളിതവും കുലീനവുമാണ്. ജീവിതത്തിൽ  ഭാരങ്ങളാകുന്ന നുകങ്ങൾ (പാപങ്ങൾ, ഭയം, കുറ്റബോധം, ഉത്‌ക്കണ്‌ഠ, കഠിനാദ്ധ്വാനം) എന്ത് തന്നെയായാലും അതൊരു വ്യക്തി തന്നെ വഹിക്കാൻ പരിശ്രമിക്കുന്പോൾ അവ ഭാരമുള്ളതായി മാറുന്നു. പക്ഷെ അവ ദൈവത്തോടൊപ്പം വഹിക്കുംന്പോൾ വളരെ ഏളുപ്പവും ലളിതവുമായി മാറുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.