ലത്തീൻ ഒക്ടോബർ 10 മർക്കോ. 10: 17-30 ഒരു കാര്യതടസം

നിനക്ക് ഒരു കുറവുണ്ട്…” (വാക്യം 21).

ജീവിതത്തിൽ മറ്റെല്ലാ കാര്യങ്ങളിലും ഉല്‍കൃഷ്‌ഠരെങ്കിലും ഏതെങ്കിലും ഒരു കാര്യത്തിൽ ഇടറിയ മഹാന്മാരുടെ കഥകളുണ്ട് ചരിത്രത്തിൽ. ഉദാഹരണത്തിന്, വിജ്ഞാനത്തിനും സമ്പൽസമൃദ്ധിക്കും വിഖ്യാതനായിരുന്ന സോളമൻ രാജാവിന് “സ്‌ത്രീകൾ” (Women) എന്ന ഒരു കാര്യത്തിൽ ഇടറി. സ്ത്രീലംബടനായിരുന്ന അവന് എഴുന്നൂറോളം ഭാര്യമാരും മുന്നൂറോളം വെപ്പാട്ടിമാരും ഉണ്ടായിരുന്നു. ഈ വിജാതീയ സ്ത്രീകൾ സോളമന്റെ ഹൃദയത്തെ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ നിന്നുമകറ്റുകയും തത്ഫലമായി രാജ്യം തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു (1 രാജാ. 11:3). അതുപോലെ ശിഷ്യസമൂഹത്തിലെ ബുദ്ധിജീവിയും സംഘാടകനുമായിരുന്ന യൂദാസും “പണം” (Wealth) എന്ന ഒരു കാര്യത്തിൽ ഇടറിഗുരുവിനെ ഒറ്റികൊടുത്തു. സോളമന് “കാമം” ആയിരുന്നു എങ്കിൽ യൂദാസിന് “ദുരാഗ്രഹം” ആണ് ഇടർച്ച വരുത്തിയത്.

അതുപോലെ, ശിഷ്യത്വം ആഗ്രഹിച്ച് യേശുവിനെ സമീപിക്കുന്ന യുവാവും എല്ലാകാര്യത്തിലും യോഗ്യനായിരുന്നെങ്കിലും ഒരു കാര്യം തടസമായി നിന്നു; സ്വത്തിനോടുള്ള ബന്ധനം. ക്രൈസ്‌തവജീവിതത്തിലും ഈ ഒരു കാര്യതടസം (One-thing Problem) പലപ്പോഴും ക്രൈസ്തവപൂര്‍ണ്ണതക്ക് തടസമായി വരാം. ആത്മീയജീവിതത്തിൽ എല്ലാ കാര്യത്തിലും തന്നെ പൂർണ്ണത അനുഭവിമ്പോഴും സ്വത്ത്, അധികാരം, സ്ഥാനമാനങ്ങൾ, ലഹരി, ചൂത്‌, തഴക്കങ്ങൾ, അവിശ്വസ്ത കൂട്ടുകെട്ടുകൾ, ഉപകരണം, വ്യക്തിയാരാധന, ആശയാടിമത്വങ്ങൾ തുടങ്ങിയവയിലൊന്ന് ചിലപ്പോൾ ഒരു കാര്യതടസമായി വരാം.

ആത്മീയജീവിതത്തിൽ ഉല്കൃഷ്ഠരെങ്കിലും ഒരു കാര്യതടസം” (One Thing Problem) “അനന്തകാലനേട്ടം” (Eternal Gain) കൈവിട്ടു പോകുന്നതിന് ഇടയാക്കാക്കുന്നുആമ്മേൻ.

ഫാജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.