അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി സന്യാസിനി ഇന്ത്യയിലേക്ക്

അഫ്ഗാനിസ്ഥാനിൽ അകപ്പെട്ടുപോയ മലയാളി സന്യാസിനി സി. തെരേസ ക്രാസ്റ്റ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രാസ്റ്റ. എന്നാൽ, വിമാനത്താവളത്തിലെ തിരക്കുകൾ കാരണം, അകത്തേക്ക് കയറാൻ സാധിച്ചിട്ടില്ലെന്ന് സി. തെരേസ അറിയിച്ചതായും സഹോദരൻ പറഞ്ഞു. കാസർഗോഡ് ബേള പേരിയടുക്ക സ്വദേശിനിയാണ് സിസ്റ്റർ.

ആഗസ്റ്റ് 17 -ന് നാട്ടിലേക്ക് മടങ്ങാനായി സിസ്റ്റർ ടിക്കറ്റ് എടുത്തെങ്കിലും പതിനഞ്ചാം തീയതി കാബൂൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇതോടെ, പുറത്തിറങ്ങാനാകാതെ ഇവർ നടത്തുന്ന പിബികെ ഇറ്റലിയാന എന്ന ഡേ കെയർ സ്ഥാപനത്തിൽ കുടുങ്ങുകയായിരുന്നു. ഈ സ്ഥാപനത്തിന് 20 കിലോമീറ്റർ അടുത്താണ് വിമാനത്താവളം. പക്ഷേ, വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ്  താലിബാന്റെ പല ചെക്ക് പോസ്റ്റുകളുമുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.