മഞ്ഞില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ദേവാലയം പണിതിരിക്കുന്നു. സൈബീരിയയിലെ സൊസ്നൊവാകാ എന്ന ഗ്രാമത്തിലാണ് മഞ്ഞിൽ തീർത്ത ദേവാലയം.
അലക്സാണ്ടർ ബാറ്റിയോക്തിൻ എന്ന 41- കാരനാണ് പൂര്‍ണ്ണമായും മഞ്ഞില്‍ തീര്‍ത്തിരിക്കുന്ന ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടെ ഈ നാട്ടുകാർ കാലങ്ങളായി അനുഭവിച്ചുവന്ന പ്രതിസന്ധിക്കും പരിഹാരം ആയി.
കിലോമീറ്ററുകൾ അപ്പുറമുള്ള ഓമ്സക് നഗരത്തിലുള്ള പള്ളിയിലാണ് സ്വന്തമായി ദേവാലയമില്ലാതിരുന്ന സൊസ്നൊവാകാ ഗ്രാമവാസികൾ ആരാധനയ്ക്കായി പോയിരുന്നത്. ഇത് വലിയ ബുദ്ധിമുട്ടാണ് രോഗികൾക്കും പ്രായമായവർക്കും സൃഷിടിച്ചിരുന്നത്.
രണ്ടു മാസമാണ് ഈ ദേവാലയ നിര്‍മ്മിതിക്കായി അലക്സാണ്ടർ ചിലവഴിച്ചത്. എല്ലാ ദിവസവും ജോലി ചെയ്തിരുന്നു. മൈനസ് 30 ഡിഗ്രീ സെല്‍ഷ്യസ് വരെ തണുപ്പ് അയ സമയത്തും ജോലി മുടക്കിയില്ല.
താന്‍ എങ്ങനെയാണ് മഞ്ഞിൽ തീർത്ത ദേവാലയം പണിതത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക; എന്നിട്ട് ജോലി ചെയ്യുക.”
ഏതായാലും മഞ്ഞുകാലം കഴിയുന്നത് വരെ ഈ ദേവാലയം ഉണ്ടാകും.