ഫിന്‍ലാന്‍ഡിലെ ക്രിസ്തുമസ്സ് ആഘോഷം

ഫിന്‍ലാന്‍ഡിലെ ആളുകളുടെ വിശ്വാസമനുസരിച്ച് ക്രിസ്മസ്സ് ഫാദര്‍ അഥവാ സാന്താക്ലോസ് ജീവിച്ചിരിക്കുന്നത് ഫിന്‍ലാന്‍ഡിന്റെ തന്നെ വടക്കന്‍ പ്രദേശമായ കോര്‍വതുന്‍തുരി എന്നറിയപ്പെടുന്ന ലാപ്‌ലാന്‍ഡിലാണ്. ഈ പ്രദേശത്തിനടുത്ത് തന്നെ ‘ക്രിസ്തുമസ് ലാന്‍ഡ്’ എന്നൊരു വിനോദസഞ്ചാര കേന്ദ്രമുണ്ട്. ലോകത്തിലുള്ള എല്ലാ മനുഷ്യരും തന്നെ ഫിന്‍ലാന്‍ഡിലുള്ള ക്രിസ്തുമസ് ഫാദറിന് കത്തയയ്ക്കാറുണ്ട്.

ക്രിസ്മസ് ഫാദര്‍ ഫിന്‍ലാന്‍ഡിനടുത്തായതുകൊണ്ട് ഫിന്‍ലാന്‍ഡിലെ ആളുകള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാന്‍ അദ്ദേഹത്തിന് ഒത്തിരി യാത്ര ചെയ്യേണ്ടതില്ല. നേരിട്ടു സമ്മാനങ്ങള്‍ കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്മാനങ്ങള്‍ ക്രിസ്തുമസ് ട്രീയുടെ ചുവട്ടില്‍ വച്ചിട്ടുപോകും. റയിന്‍ ഡീയറുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്. വികൃതികുട്ടികളാണെങ്കില്‍ സമ്മാനങ്ങള്‍ക്കു പകരം ഒരു സഞ്ചി നിറയെ കരിയായിരിക്കും ലഭിക്കുക.

Hyvaa Joula എന്നാണ് ഫിന്നിഷ് ഭാഷയില്‍ ഹാപ്പി ക്രിസ്തുമസ്സ് പറയുന്നു. ക്രിസ്തുമസ്സ് കാലത്ത് എല്ലാവരും തന്നെ തങ്ങളുടെ വീടുകളില്‍ ആയിരിക്കാന്‍ പരിശ്രമിക്കും. മുക്കുവര്‍ തങ്ങളുടെ ബോട്ടുകള്‍ സെന്റ് തോമസ് ഡേയുടെ (21) അന്നു തന്നെ ഹാര്‍ബ്ബറില്‍ കയറ്റിവയ്ക്കും.

ഫിന്‍ലാന്‍ഡില്‍ മൃഗങ്ങള്‍ക്കുപോലും പ്രത്യേക ക്രിസ്തുമസ്സ് ആഘോഷങ്ങളുണ്ട്. കര്‍ഷകര്‍ ഒരു കെട്ട് നെല്ല് മരത്തില്‍ തൂക്കിയിടും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി. അതുപോലെ മരക്കൊമ്പുകളില്‍ നട്‌സും മറ്റ് ഭക്ഷണ സാധനങ്ങളും തൂക്കിയിടും. അങ്ങനെ പക്ഷികളും മൃഗങ്ങളും ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേരും.

എല്ലാവരും തങ്ങളുടെ ഭവനങ്ങള്‍ വൃത്തിയായി സൂക്ഷിക്കും. പ്രത്യേകിച്ച് ഈ മൂന്നു ദിവസങ്ങളില്‍  Christmas Eve, Christmas Day, and Boxing Day.

ക്രിസ്തുമസ്സ് കാലം ഫിന്‍ലാന്‍ഡിലെ ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ച് ക്രിസ്തുമസ് ദിനം. അന്ന് പാരമ്പര്യമനുസരിച്ച് അരിപ്പായസവും പ്ലം ഫ്രൂട്ട് ജൂസും പ്രാതലിനു കഴിക്കും. അതുകഴിഞ്ഞ്  ക്രിസ്മസ്സ് ട്രീ അലങ്കരിക്കാന്‍ തുടങ്ങും. ഉച്ചയോടെ മേയറുടെ ക്രിസ്തുമസ്സ് സന്ദേശങ്ങള്‍ ടീവിയിലുണ്ടാകും. ഇതൊക്കെയാണ് ക്രിസ്തുമസ്സ് ദിനത്തിന്റെ ഉച്ചവരെയുള്ള സമയത്ത് ഫിന്‍ലാന്‍ഡിലെ ആളുകള്‍ ചെയ്യുന്നത്.

അതുപോലെ ഫിന്‍ലാന്‍ഡിലെ മിക്ക സ്ഥലത്തും മൂന്നുമണിയാകുമ്പോഴേക്കും ഇരുട്ടുപരക്കും. മിക്കവരും പൂക്കളും തിരികളുമായി സിമിത്തേരി സന്ദര്‍ശിച്ച് പ്രിയപ്പെട്ടവരുടെ കല്ലറകളില്‍ തിരികള്‍ വച്ച് പ്രാര്‍ത്ഥിക്കും. കുറച്ചുദൂരം നടന്നുവേണം എല്ലാവരും സെമിത്തേരിയില്‍ പ്രവേശിക്കാന്‍. വാഹനമുള്ളവര്‍ അത് കുറച്ചു ദൂരെ പാര്‍ക്കു ചെയ്തിട്ട് കുറച്ചു ദൂരമെങ്കിലു സെമിത്തേരിയിലേക്കു നടക്കണം. ഇത് പരമ്പരാഗതമായി ഫിന്‍ലാന്‍ഡിലെ ആളുകള്‍ ചെയ്തുവരുന്നു. ദീപാലംകൃതമായ സെമിത്തേരി ഒരു അത്ഭുത ലോകം തന്നെ തീര്‍ക്കുന്നു. ഇതും ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളിലൊന്നാണ്.

പ്രധാന ക്രിസ്തുമസ്സ് ഭക്ഷണം സന്ധ്യയ്ക്കാണ്. പാരമ്പര്യമായി ലൂട് ഫിഷില്‍ ആണ് തുടങ്ങുന്നത് (Starter). ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രധാന ഭക്ഷണം പന്നിയുടെ കുറക് വേവിച്ചത്. കൂടെ പാലിലോ തൈരിലോ പാതിവേവിച്ച ഉരുളക്കിഴങ്ങും. ഇതിന്റെ കൂടെ ധാരാളം വെജിറ്റബിള്‍സും ഉണ്ടാകും. തൈര് സാല്‍മണ്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവും അവസാനം അരി പുഡ്ഡിംഗും കൂടെ പ്ലം ജാമും. ഇതിലെ രസിപ്പിക്കുന്ന കാര്യം ഒരു അല്‍മോണ്‍ (ബദാം പരിപ്പ്) പുഡ്ഡിംഗില്‍ ഒളിപ്പിച്ചിരിക്കും അത് കിട്ടുന്നയാള്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാഗ്യവാനായിരിക്കും.

ഭക്ഷണത്തിനുശേഷം ക്രിസ്തുമസ്സ് ഫാദര്‍ എല്ലാ വീടുകളും സന്ദര്‍ശിക്കും. ഓരോ വീട്ടിലും ചെന്ന് ഈ വീട്ടില്‍ കുട്ടികളുണ്ടോ എന്ന് അദ്ദേഹം ചോദിക്കും. എല്ലാവരും ആഹ്ലാദാരവത്തോടെ മറുപടി നല്‍കും. അടുത്ത ചോദ്യം “കഴിഞ്ഞ ഒരു വര്‍ഷം അവര്‍ നന്നായി ജീവിച്ചോ?” എന്നാണ്. അതു കഴിഞ്ഞ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും. കുട്ടികള്‍ സമ്മാനപ്പൊതിയഴിക്കുന്നത് കാണാന്‍ മുതിര്‍ന്നവരും ചുറ്റും കൂടും. പിന്നെ ഉറങ്ങാനുള്ള സമയമാകും.

ക്രിസ്തുമസ് ദിനത്തില്‍ എല്ലാവരും തന്നെ വീട്ടിലായിരിക്കും. ബോക്‌സിങ്ങ് ഡെയില്‍ എല്ലാവരും പുറത്തുപോകാനാണിഷ്ടപ്പെടുന്നത്. ഒപ്പം സ്‌കേറ്റിംഗ് നടത്താനും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.