ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച്ബിഷപ് പോള്‍ ഗല്ലഹാര്‍ കീവ് സന്ദര്‍ശിക്കും. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി ചര്‍ച്ചയ്ക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം.
ഇന്ന് കീവിലെത്തുന്ന ആര്‍ച്ച്ബിഷപ്പ് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിനു മുൻപ് കൂടിക്കാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും ആര്‍ച്ച്ബിഷപ്പ് കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച ലിവിവിലെത്തുന്ന ആര്‍ച്ച്ബിഷപ്പ് അഭയാര്‍ഥികളുമായും പ്രാദേശിക ഭരണകൂട നേതാക്കളുമായും ചര്‍ച്ച നടത്തും.