ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ യൂണിസെഫ്

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ സ്ഫോടകായുധങ്ങളുടെ ഉപയോഗം (EWIPA) ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യൂണിസെഫ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്ഫോടനാത്മക ആയുധ ഉപയോഗത്തെ കുറിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനം നവീകരിക്കുന്നതിനുള്ള ആദ്യ സമ്മേളനേട്ടത്തിലാണ് സംഘടന ഈ മുന്നറിയിപ്പ് നൽകിയത്.

2022 വരെയുള്ള അഞ്ച് വർഷങ്ങളിൽ വെടിവയ്പ്പിലും മറ്റ് ആയുധങ്ങളാലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതിന്റെ ഇരട്ടി കുട്ടികളാണ് സ്ഫോടനാത്മക ആയുധങ്ങൾ മൂലം കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ ശാരീരികമായി മാത്രമല്ല, അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരെയധികം കഷ്ടപ്പെടുന്നു എന്ന് യൂണിസെഫിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചൈബാൻ പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് യുവജീവിതങ്ങൾ പെട്ടെന്ന് അവസാനിക്കുകയോ എന്നെന്നേക്കുമായി ദുരിതത്തിലാവുകയോ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

നേരിട്ടുള്ള പരിക്കുകൾക്ക് പുറമേ സ്ഫോടനാത്മക ആയുധങ്ങളുടെ ഉപയോഗം വിശാലമായ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക തകർച്ചയിലേക്ക് നയിക്കുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുദ്ധജലം തുടങ്ങിയ ആവശ്യ സേവനങ്ങളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ഗുരുതരമായി വിട്ടുവീഴ്ച ചെയ്യുന്നു. നിലനിൽപ്പിനും ക്ഷേമത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നാശം കുട്ടികളുടെ വികസനത്തിലും പൊതുവെ സാമൂഹിക ആരോഗ്യത്തിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഈ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനായി യുണിസെഫ് സംഘർഷ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു. ഏറ്റവും അപകടസാധ്യതയുള്ള കുട്ടികൾക്ക് ആവശ്യ സഹായവും പിന്തുണയും വിതരണം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.