ഉക്രൈനിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണം വിതരണം ചെയ്ത് സലേഷ്യൻ മിഷനറിമാർ

ഉക്രൈനിൽ മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ തകർന്ന രാജ്യത്തെ നൂറുകണക്കിന് യുവാക്കൾക്കും കുടുംബങ്ങൾക്കും യുഎസിൽ നിന്ന് പോഷകാഹാരം നൽകി. 360 പേർക്കുള്ള ഭക്ഷണം ആദ്യം പോളണ്ടിലെ സലേഷ്യൻ മിഷനറിമാർ ഉക്രൈനിലേക്ക് അയച്ചു. തുടർന്ന് ഉക്രൈന്റെ വടക്കുള്ള നഗരമായ ഷൈറ്റോമൈറിലേക്ക് കൊണ്ടുപോയി. സലേഷ്യൻ വൈദികരും ഒരു ക്രിസ്ത്യൻ സംഘടനയായ ഫീഡ് മൈ സ്‌റ്റാർവിംഗ് ചിൽഡ്രനും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഭക്ഷണസഹായം.

ഭക്ഷണ കയറ്റുമതിക്കൊപ്പം, ജീവൻരക്ഷാ വിഭവങ്ങൾ ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങൾക്കും ആളുകൾക്കും മെഡിക്കൽ സപ്ലൈകളും സലേഷ്യൻ മിഷനറിമാർ അയച്ചു. യുദ്ധം ആരംഭിച്ചയുടനെ, സലേഷ്യൻ മിഷനറിമാർ ഉക്രൈൻ എമർജൻസി റിലീഫ് ഫണ്ട് ആരംഭിച്ചു. അത് അഭയാർത്ഥികൾക്ക് അഭയം, പോഷകാഹാരം, സാധനങ്ങൾ എന്നിവ നൽകാൻ സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.