ഖറഖോഷ് തീപിടുത്തം: ദുരിതബാധിതരോട് അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ

വടക്കൻ ഇറാഖിലെ ഖറഖോഷിൽ ഒരു വിവാഹ ആഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തിൽ നൂറുപേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ചയച്ച ഫ്രാൻസിസ് പാപ്പയുടെ ടെലഗ്രാം സന്ദേശത്തിൽ, വിനാശകരമായ ഈ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും തന്റെ ഖേദവും ആത്മീയപിന്തുണയും പാപ്പാ അറിയിച്ചു.

സിറിയയിലെ മൊസൂളിലെ ആർച്ചുബിഷപ്പ് പരിശുദ്ധ ബെനഡെക്റ്റോസ് യൂനാൻ ഹാനോയെ അഭിസംബോധനചെയ്തുകൊണ്ടയച്ച സന്ദേശത്തിൽ, തീപിടുത്തത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തനായ ദൈവത്തിന്റെ സ്നേഹപൂർവകമായ കാരുണ്യത്തിന് പാപ്പാ ഭരമേല്പിക്കുന്നുവെന്നും ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിലപിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.

ജീവൻ നഷ്ടപ്പെട്ടവരോടു മാത്രമല്ല, പരിക്കേറ്റവരോടും തന്റെ സാമീപ്യം അറിയിച്ച പാപ്പാ, തീ അണയ്ക്കാനും ദുരിതബാധിതർക്ക് സഹായംനൽകാനും മുൻനിരയിൽ നിന്ന് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വിശ്രമമില്ലാത്ത അടിയന്തിരപ്രവർത്തനങ്ങളിലായിരിക്കുന്നവർക്കും തന്റെ പ്രാർഥന വാഗ്ദാനംചെയ്തു. വളരെയധികം പ്രയാസമനുഭവിക്കുന്ന ഈ സമയത്ത് അഗ്നിബാധയിൽ വിഷമിക്കുന്ന എല്ലാവർക്കും സാന്ത്വനത്തിന്റെയും രോഗശാന്തിയുടെയും ശക്തിയുടെയും ദൈവികാനുഗ്രഹങ്ങൾ നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.