നിക്കരാഗ്വയിലെ ജനാധിപത്യ പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്

നിക്കരാഗ്വയിലെ രാഷ്ട്രീയ-ജനാധിപത്യ തകർച്ചയെ തുടർന്ന് അമേരിക്കൻ ഐക്യനാടുകളുടെ കൂട്ടായ്മയായ ‘ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്’ (OAS) വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര കൺസൾട്ടേഷൻ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ഓ.എ.എസ്. പെർമനന്റ് കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്.

29 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഒരു രാജ്യം മാത്രമാണ് എതിർത്തത്. നിക്കരാഗ്വയിൽ നിലവിൽ ജനപ്രാതിനിധ്യ ജനാധിപത്യം നിലനിൽക്കുന്നില്ലെന്നും, അവിടെ നടക്കുന്ന സംഭവവികാസങ്ങൾ മേഖലയ്ക്ക് ആകമാനം കടുത്ത ആശങ്ക ഉണ്ടാക്കുന്ന അടിയന്തര വിഷയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഭരണഘടനാ ഭേദഗതികൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനു പുറമെ, ക്രൈസ്തവ സഭകൾക്കും കത്തോലിക്കാ വൈദികർക്കുമെതിരെ നിക്കരാഗ്വൻ ഭരണകൂടം തുടരുന്ന ശക്തമായ അടിച്ചമർത്തലുകളും പീഡനങ്ങളും ഓ.എ.എസ്. കൗൺസിൽ ഗൗരവത്തോടെ ചർച്ച ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.