ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പള്ളികൾ ആക്രമിക്കാനും ക്രിസ്ത്യാനികളെ കൊല്ലാനും ഗൂഢാലോചന നടത്തിയ ആൾ അറസ്റ്റിൽ

ക്രിസ്ത്യാനികളെ കൊല്ലാനും തന്റെ നഗരത്തിലെ പള്ളികൾ കത്തിക്കാനും പദ്ധതിയിട്ടതായി ആരോപിച്ച് ഐഡഹോയിലെ കോയൂർ ഡി അലീനിൽ നിന്നുള്ള 18 കാരനെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് (DOJ) അറസ്റ്റ് ചെയ്തു. തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഇയാൾ അറസ്റ്റിലായത്.

അലക്‌സാണ്ടർ സ്കോട്ട് മെർക്കുറിയോ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ അടുത്തുള്ള പള്ളിയിലെ ക്രിസ്ത്യാനികളെ കൊല്ലാനും കെട്ടിടത്തിന് തീയിടുവാനും ഉദ്ദേശിച്ചിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. 17 വയസ്സുള്ളപ്പോൾ, ഐ. എസ്.ഐ.എസ് ഉൾപ്പെടെയുള്ള വിദേശ തീവ്രവാദ സംഘടനകൾക്ക് സാമ്പത്തികസഹായം നൽകാൻ ശ്രമിക്കവേ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ  ശ്രദ്ധയിൽ മെർക്കുറിയോ പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് താൻ വിശ്വസിക്കുന്ന ആളുകളുമായി അദ്ദേഹം പിന്നീട് ആശയവിനിമയം നടത്തുകയും ഇത് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.

റമദാൻ അവസാനിക്കുന്നതിനും മുസ്ലീം നോമ്പ് അവസാനിക്കുന്നതിന്റെ  ആഘോഷമായ ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിനും രണ്ട് ദിവസം മുമ്പ് ഏപ്രിൽ 8-ന് പള്ളികൾ ആക്രമിക്കാൻ താൻ പദ്ധതിയിട്ടിരുന്നതായി പ്രതി തന്റെ കൂട്ടാളികളോട് വെളിപ്പെടുത്തിയിരുന്നു. എത്തീബ്‌ തുടർന്നാണ് യുവാവിന്റെ അറസ്റ്റ് അന്വേഷണ സംഘം വേഗത്തിലാക്കിയത്.ദൈവാലയത്തിൽ ആക്രമണം നടത്താൻ ആവശ്യമായ സ്ഫോടന വസ്തുക്കൾ ഇയാൾ വാങ്ങിവച്ചിരുന്നു എന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.