ഉക്രൈനിലും പാലസ്തീനിലും ഇസ്രയേലിലും സമാധാനത്തിനായി പ്രാർഥിക്കുന്നത് തുടരാനുള്ള തന്റെ ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പ്രാർഥനക്ക് ശേഷമാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“സമാധാനത്തിനായുള്ള ഞങ്ങളുടെ പ്രാർഥന, നീതിപൂർവ്വവും ശാശ്വതവുമായ സമാധാനത്തിനായി ഉള്ള പ്രാർഥന കുറയാതിരിക്കട്ടെ. പ്രത്യേകിച്ച്, പീഡിതരായ ഉക്രൈനിലും പാലസ്തീനിലും ഇസ്രായേലിലും സമാധാനം ഉണ്ടാകട്ടെ.” – പാപ്പ വെളിപ്പെടുത്തി.