കർദ്ദിനാൾ റൂബിയാനോ അന്തരിച്ചു

കൊളംബിയയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ (സിഇസി) അധ്യക്ഷസ്ഥാനം മൂന്ന് തവണ വഹിച്ച ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ പെഡ്രോ റുബിയാനോ സാൻസ് അന്തരിച്ചു. 91 കാരനായ കർദിനാളിന്റെ അന്ത്യം ബൊഗോട്ടയിലെ വസതിയിൽ വെച്ചായിരുന്നു.

അദ്ദേഹത്തിൻ്റെ 68 വർഷത്തെ പൗരോഹിത്യ ജീവിതവും ദൈവത്തിനും കത്തോലിക്കാ സഭയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സമർപ്പണവും എടുത്തുകാണിക്കുന്ന സിഇസി പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വാർത്ത സ്ഥിരീകരിച്ചത്. മെട്രോപൊളിറ്റൻ കത്തീഡ്രൽ ബസിലിക്കയിൽ, ഔവർ ലേഡി ഓഫ് സോറോസിൻ്റെ ചാപ്പലിൽ അടക്കം ചെയ്യുമെന്ന് ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് വെളിപ്പെടുത്തി.

2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി വാഴിച്ചത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച 2005-ലെ കോൺക്ലേവിൽ അദ്ദേഹം പങ്കെടുത്തതും സഭയ്ക്കുള്ള അദ്ദേഹത്തിൻ്റെ സേവനത്തിലെ നാഴികക്കല്ലായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.