അജപാലകർ വെറും ഉദ്യോഗസ്ഥരല്ല: ഫ്രാൻസിസ് മാർപാപ്പാ

ടോണി ചിറ്റിലപ്പിള്ളി

ഇറ്റലിയിലെ കലാബ്രിയയിൽ നിന്നുള്ള സെമിനാരി വിദ്യാർത്ഥികൾ, വൈദിക മേലദ്ധ്യക്ഷന്മാർ, വൈദിക പരിശീലകർ എന്നിവരുമായി മാർച്ച് ഇരുപത്തിയേഴാം തീയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും വൈദിക പരിശീലനത്തെ, കാലഘട്ടത്തിന്റെ അടയാളങ്ങളുമായി യോജിച്ചു കൊണ്ടുപോകുന്നതിന് ഐക്യത്തിലും സാഹോദര്യത്തിലും ഒരുമിച്ചു നടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വൈദിക കരിയറിസം ഒരു ബാധയാണെന്ന് പാപ്പാ അവരെ ഓർമ്മപ്പെടുത്തി. “അവർ വിചിന്തനത്തിന് വിധേയമാക്കിയ ഫ്രാൻസിസ് പാപ്പാ, ഈ തിരുവചനങ്ങൾ വൈദികരെ അവരുടെ പൗരോഹിത്യശുശ്രൂഷയുടെ അടിസ്ഥാന ഘടകത്തെ ഓർമ്മിപ്പിക്കുന്നുവെന്നും ഇത് അവരുടെ വിളിയാണെന്നും ദൈവത്തിന്റെ സ്നേഹത്തിലും ദൈവത്തോടൊപ്പവും പാത നയിക്കണമെന്നും അനുസ്മരിപ്പിച്ചു.

‘കരിയറിസം’ എന്ന പകർച്ചവ്യാധിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. “പുരോഹിതന്മാരിൽ ഉണ്ടാകാവുന്ന ലൗകികതയുടെ ഏറ്റവും വൃത്തികെട്ട രൂപങ്ങളിലൊന്നാണ് കരിയറിസം” – പാപ്പാ തന്റെ ചിന്ത പങ്കുവച്ചു.

അജപാലകർ വെറും ഉദ്യോഗസ്ഥരല്ല

നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന് ശിഷ്യന്മാരെ നോക്കി ചോദിച്ച യേശുവചനത്തെ അനുസ്മരിച്ച പാപ്പാ, പൗരോഹിത്യത്തിൽ എന്താണ് അന്വേഷിക്കുന്നതെന്ന് സ്വയം ചോദിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ ജനങ്ങളുടെ അജപാലകർ എന്ന നില മറന്ന് ഫ്രഞ്ച് ദർബാറുകളിലെ പോലെയുള്ള ഭരണകൂടത്തിന്റെ പുരോഹിതന്മാരായി മാറിയ പുരോഹിതന്മാരെ കാണുമ്പോൾ തനിക്ക് സങ്കടമുണ്ടെന്നും പാപ്പാ പറഞ്ഞു. പൗരോഹിത്യബോധം നഷ്ടപ്പെടുമ്പോൾ അത് മ്ലേച്ഛമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

വൈദിക പരിശീലകർക്കുള്ള നിർദ്ദേശങ്ങൾ

അവിടെ സന്നിഹിതരായിരുന്ന മെത്രാന്മാരോട്, അവർ ഏതു തരത്തിലുള്ള സഭയാണ് സ്വപ്നം കാണുന്നതെന്നും അവരുടെ ആട്ടിൻകൂട്ടത്തിനായി ഏതു തരം പുരോഹിതന്മാരെയാണ് സങ്കൽപ്പിക്കുന്നതെന്നും സ്വയം ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ഒരു പുരോഹിതന്റെ ശുശ്രൂഷയെക്കുറിച്ച് വിചിന്തനം ചെയ്യേണ്ടത് ഒരു ആവശ്യമാണെന്നു പറഞ്ഞ പാപ്പാ, ഒരു വൈദികൻ ഏകാന്ത ഇടയനായി ഇടവകയിൽ അടച്ചുകിടക്കേണ്ടവനല്ല എന്നും ഓർമ്മിപ്പിച്ചു. പൗരോഹിത്യ രൂപീകരണത്തെ കാലത്തിന്റെ അടയാളങ്ങളുമായി പൊരുത്തപ്പെടുത്തണമെന്നതിന്റെ വെളിച്ചത്തിൽ, “പുരോഹിത രൂപീകരണത്തെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാൻ” വൈദിക പരിശീലകരെ പാപ്പാ ക്ഷണിച്ചു.

മനുഷ്യകുടുംബത്തിന്റെ ദുരിതങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെയും യേശുവിനെപ്പോലെ പിതാവായ ദൈവത്തിന്റെ കരുണ കാണിക്കേണ്ടതിന്റെയും പ്രാധാന്യം വിദ്യാർത്ഥികളുടെ മുന്നിൽ പങ്കുവച്ച പാപ്പാ, യുവജനങ്ങളോട് സുവിശേഷം അറിയിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. എല്ലാവരെയും സ്നേഹിക്കാനും സ്നേഹത്തിലും സാഹോദര്യത്തിലും എല്ലാം ചെയ്യാനും പാപ്പാ അവരെ ക്ഷണിച്ചു.

ടോണി ചിറ്റിലപ്പള്ളി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.