സിറിയയിൽ ക്രൈസ്തവ ദൈവാലയം ആക്രമിച്ചു; രണ്ട് മരണം: നിരവധി പേർക്ക് പരിക്ക്

സിറിയയിലെ ഹമാ ഗവർണറേറ്റിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ ഉദ്ഘാടനത്തിനു നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്‌താംബൂളിലെ ഹാഗിയാ സോഫിയ ദൈവാലയത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഈ ദൈവാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആക്രമണം ഉണ്ടായത്.

ഹമയിൽ നിന്ന് 30 മൈൽ വടക്കു-പടിഞ്ഞാറ് അൽ-സുഖൈലബിയയിലെ ഹാഗിയ സോഫിയ ചർച്ച് ലക്ഷ്യമിട്ടായിരുന്നു ജൂലൈ 24-ന് ആക്രമണം നടന്നത്. ഹാഗിയാ സോഫിയ ഉൾപ്പെടെയുള്ള പുരാതന ക്രൈസ്തവ ദൈവാലയങ്ങൾ മോസ്‌ക് ആക്കി മാറ്റുന്ന തുർക്കി സർക്കാരിന്റെ നടപടികൾക്കുള്ള മറുപടിയായിരുന്നു ഈ ദൈവാലയം നിർമ്മിച്ചത്. റോക്കറ്റുകളോ, മിസൈലുകളോ, സായുധ ഡ്രോണുകളോ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിനു പിന്നിൽ രാജ്യത്തെ തീവ്രവാദ സംഘടനകളാണെന്ന് സിറിയൻ അറബ് ന്യൂസ് ഏജൻസി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.