ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 22

1639 ഓഗസ്റ്റ് 22 നാണ് മദ്രാസ് (ഇപ്പോൾ ചെന്നൈ) ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്. പ്രാദേശിക നായക് ഭരണാധികാരികളിൽ നിന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് സ്ഥാപിച്ചത്. ഇന്നത്തെ ചെന്നൈ നഗരം, പ്രധാനമായും ഫോർട്ട് സെന്റ് ജോർജ് എന്നറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് സെറ്റിൽമെന്റായിരുന്നു. ഈ പ്രദേശം ഭരിച്ചിരുന്ന വിജയനഗർ സാമ്രാജ്യത്തിലെ ഭരണാധികാരികൾ, പ്രവിശ്യയുടെ വിവിധ പ്രദേശങ്ങൾ സ്വതന്ത്രമായി ഭരിക്കാൻ നായക് എന്ന തലവന്മാരെ നിയമിച്ചു. 1639 ൽ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി സ്ഥാപിക്കാൻ പ്രദേശത്തെത്തിയപ്പോൾ, ഒരു തെലുങ്ക് രാജാവും ശക്തനായ തലവനുമായ ദർമ്മല വെങ്കിടാദ്രി നായകയാണ് ഈ പ്രദേശത്തിന്റെ ചുമതല വഹിച്ചിരുന്നത്. കൂം നദിക്കും എഗ്മോർ നദിക്കും ഇടയിലുള്ള ഒരുതുണ്ട് ഭൂമി, ദർമ്മല ബ്രിട്ടീഷുകാർക്കു നൽകി. നായക് മേധാവികൾ ബ്രിട്ടീഷുകാർക്കു നൽകിയത് പ്രധാനമായും ഒരു തരിശുഭൂമിയായിരുന്നു. അതിൽ ബ്രിട്ടീഷ് ഫാക്ടറി തൊഴിലാളികളുടെയും വ്യാപാരികളുടെയും മറ്റു ബ്രിട്ടീഷ് താമസക്കാരുടെയും വാസസ്ഥലമായിരുന്ന സെന്റ് ജോർജ് ഫോർട്ട് കണ്ടെത്താൻ ബ്രിട്ടീഷുകാർ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തരം 1996 ൽ സംസ്ഥാന സർക്കാർ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കി മാറ്റി.

1950 ഓഗസ്റ്റ് 22 ന് യുഎസ് നാഷനൽസ് ടെന്നീസ് മത്സരത്തിൽ കളിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വ്യക്തിയായി അൽതിയ ഗിബ്സൺ മാറി. റിപ്പോർട്ടുകൾ പ്രകാരം, ഗിബ്സണിന് ശക്തമായ വലംകൈ സെർവ് ഉണ്ടായിരുന്നു. മറ്റുള്ളവർ സ്ഥിരമായി ചെയ്യാത്ത രീതിയിൽ കോർട്ട് കവർ ചെയ്യാനുള്ള കഴിവും അവർക്കുണ്ടായിരുന്നു. 1950 ഓഗസ്റ്റ് 22 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ലോൺ ടെന്നീസ് അസോസിയേഷൻ്റെ (യു എസ് എൽ ടി എ) ഭാരവാഹികൾ ന്യൂയോർക്കിലെ ഫോറസ്റ്റ് ഹിൽസിൽ നടന്ന വാർഷിക ചാമ്പ്യൻഷിപ്പിലേക്ക് ഗിബ്സണെ സ്വീകരിച്ചു. ഈ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ കറുത്തവർഗക്കാരിയായി ചരിത്രം ഇവരെ രേഖപ്പെടുത്തി.

1963 ഓഗസ്റ്റ് 22 നാണ് രണ്ടുതവണ ബഹിരാകാശത്തേക്കു പറന്ന ആദ്യ വ്യക്തിയായി മാറി വാക്കർ ചരിത്രം കുറിക്കുന്നത്. മെർക്കുറി, വോസ്റ്റോക്ക് പ്രോഗ്രാമുകൾ പൂർത്തിയായ ഉടൻതന്നെ രണ്ടാമത്തെ പറക്കൽ നടത്തിയ വാക്കർ, രണ്ടുതവണ ബഹിരാകാശത്തേക്കു പറന്ന ആദ്യ വ്യക്തിയായി. എക്സ്-15 പ്രോഗ്രാമിനിടെ 100 കിലോമീറ്ററിനു മുകളിൽ പറക്കാൻ പൈലറ്റിനു കഴിഞ്ഞു. 11 മിനിറ്റ് പറക്കലിനിടെ വാക്കറിന് അഞ്ചുമിനിറ്റോളം ഭാരക്കുറവ് അനുഭവപ്പെട്ടു. X-15 പ്രോഗ്രാമിന്റെ രണ്ടാമത്തെയും അവസാനത്തെയും ഉപഗ്രഹ ബഹിരാകാശയാത്ര ആയിരുന്നു ഇത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.