കിണറ്റിൻകരയിൽ ഒറ്റക്കിരിക്കുന്ന ഈശോയുടെ അടുത്തേക്ക് സമരിയാക്കാരി എത്തുന്നു. വ്യക്തിപരമായ ആ കൂടിക്കാഴ്ചയിൽ അവളുടെ ജീവിതം കൂടുതല്‍ നന്മയിലേക്ക് നയിക്കപ്പെടുന്നു.
മറ്റുള്ളവരുടെ കൂടെ ഒരുമിച്ചു ജീവിക്കുകയും ഒരുമിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്ന നമ്മൾ, ഈശോയുമായിട്ടുള്ള വ്യക്തിപരമായ ബന്ധം എത്രമാത്രം ദൃഢമാണെന്ന് ധ്യാനിക്കേണ്ടതുണ്ട്. ഇന്ന് ഈശോ എനിക്കായി ഏകനായി കാത്തിരിപ്പുണ്ട്. അവിടുത്തെ പക്കലേക്ക് ഞാന്‍ ഒറ്റക്ക് ചെല്ലാറുണ്ടോ? വ്യക്തിപരമായി കാണുമ്പോഴാണ് വ്യക്തിജീവിതത്തിൽ ഞാൻ എത്രമാത്രം മാറേണ്ടതുണ്ടെന്ന്, സമരിയക്കാരിയോടെന്നതു പോലെ എന്നോടും ഈശോ പറയുന്നത്.
ഫാ. ജി. കടൂപ്പാറയിൽ MCBS