സീറോ മലബാര്‍ ദനഹാക്കാലം നാലാം ശനി ഫെബ്രുവരി 04 യോഹ. 8: 39-47 ദൈവത്തിൽ നിന്നുള്ളവൻ

ദൈവമാണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു എന്നാണ് യേശു പറയുന്നത്. യഹൂദരോടാണ് യേശുവിന്റെ ഈ വാക്കുകള്‍. തങ്ങള്‍ ദൈവത്തിന്റെ, അബ്രാഹത്തിന്റെ മക്കളാണ് എന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തവരോടുള്ള ഈ വാക്യം നമ്മുടെയും കണ്ണുകളും ഹൃദയവും തുറപ്പിക്കേണ്ടതാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നമ്മുടെ ഉറവിടത്തിലേക്കാണ്.

‘ഇത് നിന്റെ കുഴപ്പമല്ല’ എന്ന് ഒരാളോടു പറയുമ്പോള്‍ സ്വാഭാവികമായി വിരല്‍ ചൂണ്ടപ്പെടുന്നത് അയാളുടെ പിതാവിലേക്കോ, മാതാവിലേക്കോ ആണ്. നല്ല കാര്യം ചെയ്യുന്ന ഒരാളുടെയും മോശം കാര്യം ചെയ്യുന്ന ആളുടെയും കുടുംബപശ്ചാത്തലം സ്വാഭാവികമായും നമ്മള്‍ അന്വേഷിക്കാറുണ്ട്. അപ്പോള്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് നമ്മുടെ പ്രവര്‍ത്തികളാലാണ്. ദൈവത്തില്‍ നിന്നുള്ളവനാണ് ഞാൻ എങ്കില്‍ എന്നിലൂടെ സംഭവിക്കുന്നത് സ്‌നേഹത്തിന്റെ പ്രവര്‍ത്തികളായിരിക്കും. ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നവരാണ്. ഞാന്‍ ദൈവത്തില്‍ നിന്നുള്ളവനാണോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.