സീറോ മലബാര്‍ ദനഹാക്കാലം അഞ്ചാം വ്യാഴം ഫെബ്രുവരി 03 മത്തായി 12: 15-21 ഈശോയെപ്പോലെ

തന്നെ പരസ്യപ്പെടുത്തരുതെന്ന് ഈശോ അവരോടു കല്പിച്ചു. തന്നെ അനുഗമിച്ച അനേകം പേരെ സുഖപ്പെടുത്തിയതിനു ശേഷമാണ് തന്നെ പരസ്യപ്പെടുത്തരുത് എന്ന് ഈശോ കല്പിച്ചത്. 18 മുതൽ 21 വരെയുള്ള വാക്യങ്ങളിൽ, തർക്കിക്കുകയോ ബഹളം വയ്ക്കുകയോ തെരുവീഥികളിൽ സ്വരമുയർത്തുകയോ ചെയ്യാത്ത ‘ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്റെ’ വിവരണം നമുക്ക് ദർശിക്കാവുന്നതാണ്.

ഈശോയുടെ ഈ സ്വഭാവവിശേഷവുമായി നമ്മൾ നമ്മുടെ ജീവിതത്തെ താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും? പറ്റുന്നിടത്തോളം, സ്വയം പരസ്യപ്പെടുത്തുകയും മറ്റുള്ളവരെക്കൊണ്ട് സ്വയം പരസ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ആളുകൾ നമ്മെ അറിയുകയും പുകഴ്ത്തുകയും ചെയ്യുന്നതാണ് നമ്മുടെ താല്പര്യം. ക്രിസ്തുവിനെ അനുഗമിക്കുക, അനുകരിക്കുക എന്നു പറഞ്ഞാൽ അവനെപ്പോലെ എല്ലാ കാര്യത്തിലും ആയിത്തീരുക എന്നുകൂടി അർത്ഥമുണ്ട് എന്ന് ഓർമ്മിക്കണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.