ലത്തീൻ: ഏപ്രിൽ 26 വെള്ളി, യോഹ. 14: 1-6 ക്രിസ്തുവെന്ന മാർഗം

“യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” വി. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം ഒന്നു മുതൽ ആറുവരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ക്രിസ്തു തന്നെത്തന്നെ പിതാവിങ്കലേക്കുള്ള എളുപ്പവഴിയായി വചനത്തിലൂടെ ചിത്രീകരിക്കുന്നു. പക്ഷേ, അതിനുള്ള ഏക പോംവഴി ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ്. തന്നിൽ വിശ്വസിക്കുന്നവർക്കെല്ലാം ക്രിസ്തു വഴിയും സത്യവും ജീവനുമാണ്.

ഓരോ ക്രൈസ്തവനും ആഗ്രഹിക്കുന്നത് നിത്യജീവനാണ്. ആ നിത്യജീവനെ സ്വന്തമാക്കാൻ ക്രിസ്തു എന്ന സത്യത്തിൽ വിശ്വസിക്കണം. ആ സത്യത്തിന്റെ മാർഗത്തിലൂടെ ചരിക്കണം. അപ്രകാരം ജീവിതത്തിൽ ക്രിസ്തുവിന്റെ നല്ല ശിഷ്യരായി മാറാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.