മഹാരാഷ്ട്രയിലെ കോല്‍ഹപ്പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഇവര്‍ക്കു നേരെ മുഖംമൂടി ധരിച്ച പതിനഞ്ചോളം ആളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. വാളുകളും ഇരുമ്പ് ദണ്ഡും കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ചിലര്‍ മുളകുപൊടി എറിഞ്ഞാണ് അക്രമികളെ തുരത്തിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.