അമേരിക്കയില്‍ നിന്ന് പാപ്പായ്ക്ക് ഒരു ഫോണ്‍വിളി

ഫ്രാന്‍സിലെ പാരീസ് നഗരത്തിലെ വിശ്വവിഖ്യാതമായ “നോത്രെ ദാം” കത്തീഡ്രല്‍ ദേവാലയത്തിലുണ്ടായ അഗ്നിബാധയില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ ദു:ഖം ഫ്രാന്‍സിസ് പാപ്പായെ അറിയിച്ചു. അദ്ദേഹം ടെലിഫോണില്‍ വിളിച്ചാണ് തന്‍റെയും അമേരിക്കന്‍ ജനതയുടെയും സാമീപ്യം പാപ്പായെ അറിയിച്ചത്.

പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) ഇടക്കാല മേധാവി അലെസ്സാന്ത്രൊ ജിസോത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്ന “നോത്രെ ദാം” കത്തീഡ്രല്‍ ദേവാലയത്തിന് തിങ്കളാഴ്ച (15/04/19) വൈകുന്നേരമാണ് തീപിടിച്ച് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചത്.

ഈ കത്തീഡ്രലിന്‍റെ പുനര്‍നിര്‍മ്മാണത്തിന് വന്‍കമ്പനികളും വ്യവസായപ്രമുഖരും മറ്റും സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭാവന നൂറുകോടിയോളം യൂറോ, ഏതാണ്ട് 800 കോടി രൂപ കവിഞ്ഞിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പുനര്‍നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍ അതായത് 2024-ലെ പാരീസ് ഒളിമ്പിക്ക് മാമങ്കത്തിനു മുമ്പ്, പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണ്‍ കരുതുന്നത്.