കുട്ടനാടിനു തക്കല രൂപതയുടെ സഹായ ഹസ്തം

പ്രളയാനന്തര കുട്ടനാടിന്റെ പുനർനിർമ്മിതിക്കായി തക്കല രൂപതയുടെ സഹായ ഹസ്തം. തക്കലയിലെ വിവിധ ഇടവകകളിൽ നിന്ന് സമാഹരിച്ച 15 ലക്ഷം രൂപയും ശാന്തിധാൻ പെൺകൾ മുന്നേറ്റ കഴകം എന്ന തക്കല രൂപതയുടെ കീഴിൽ ഉള്ള സംഘടന പിരിച്ചു നൽകിയ മുപ്പതു ലക്ഷം രൂപയും കൈമാറി.

ചങ്ങനാശേരി ആർച്ച് ബിഷപ്പ് ഹൌസിൽ എത്തിയ തക്കല രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോർജ്ജ് രാജേന്ദ്രൻ സഹായധനം മാർ ജോസഫ് പെരുന്തോട്ടത്തിനു കൈമാറി.

മൽസ്യബന്ധനം ഉൾപ്പടെയുള്ള ജോലികൾ ചെയ്തു ജീവിക്കുന്നവരുടെ സംഘടനയാണ് ശാന്തിധാൻ പെൺകൾ മുന്നേറ്റ കഴകം. തങ്ങളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച തുകയിൽ നിന്നാണ് കേരളത്തിലെ പ്രളയ ബാധിതർക്ക് സഹായമെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.