”ബലിയേക്കാള്‍ കരുണ ആഗ്രഹിക്കുന്ന ദൈവം” ഇന്നും മനുഷ്യമനസിന് ഉള്‍ക്കൊള്ളാന്‍ വൈമുഖ്യമുള്ള സത്യം തന്നെയാണ്! യേശുവിന്റെ കാലത്തെ ഫരിസേയരെ വെറുക്കാനും മനസില്‍ ചീത്ത വിളിക്കാനും വരട്ടെ. നമ്മുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക. അവരെപ്പോലെ, അല്ലങ്കിൽ അവരെക്കാളും മോശമായ അവസ്ഥയിലാണ് നമ്മിൽ പലരും.
എങ്കിലും നമ്മെ വിളിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. വിളിക്കുമ്പോൾ, അതുവരെയുള്ള കാര്യങ്ങളെ വേണ്ടെന്നു വയ്ക്കാനും പുതുതായി അവന്റെ വഴികളെ സ്വീകരിക്കാനുള്ള മനസ് നമ്മൾ കാണിക്കണമെന്നു മാത്രം. മത്തായിയുടെ ജീവിതവും അതാണ് നമ്മെ പഠിപ്പിക്കുന്നത്. ആരും ഈശോയ്ക്ക് അന്യരല്ല. എല്ലാവരും അവിടുത്തെ ക്ഷണം സ്വീകരിക്കാൻ യോഗ്യർ തന്നെ. ചുങ്കക്കാരനെ വിളിക്കുന്ന ഈശോ എന്നെയും വിളിക്കാതിരിക്കില്ല.
ഫാ. ജി. കടൂപ്പാറയില്‍ MCBS