അന്നന്ന് വേണ്ടുന്ന ആഹാരം 7: ആനന്ദത്തിൻ്റെ കൂദാശ

എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർ അവിടേയ്ക്കു പോയത് മ്ലാനവദനരായിട്ടായിരുന്നു. എന്നാൽ ഈശോ വചനം വ്യാഖ്യാനിച്ച്, അപ്പം മുറിച്ചുനൽകിയപ്പോൾ അവർ തിടുക്കത്തിൽ തങ്ങളുടെ സഹോദരരുടെ – ശിഷ്യന്മാരുടെ അടുക്കലേയ്ക്കു മടങ്ങി. ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി വി. ജോൺപോൾ രണ്ടാമൻ പാപ്പാ പറയുന്നത്: ‘കർത്താവിൽ നിന്ന് ലഭിച്ച, വിശുദ്ധ കുർബാനയിൽ നിന്ന് അനുഭവിച്ച ആനന്ദമാണ് അവരെ തിടുക്കത്തിൽ മടങ്ങുവാൻ പ്രേരിപ്പിച്ചത്’ എന്നാണ്.

ഫാ. റോബിൻ കാരിക്കാട്ട് MCBS