ലോകം മുഴുവനുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അവരുടെ ജോലി എന്നത് സേവനത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും ഉയര്‍ന്ന തലമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. തിങ്കളാഴ്ച കാസ സാന്താ മാര്‍ത്തയിലെ വിശുദ്ധ കുര്‍ബാന മധ്യേയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
“രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഓരോരുത്തരും കോവിഡ് വൈറസ് വ്യാപനത്തിന്റെ ഈ കാലത്ത് പ്രത്യേകിച്ചും, തങ്ങളുടെ പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും സല്‍പ്പേരിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ തങ്ങളുടെ രാജ്യത്തിന്റെയും ലോകത്തിന്റെ മുഴുവന്റെയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം” – പാപ്പാ ഓര്‍മ്മിപ്പിച്ചു.