ജിഹാദികളുടെ കൈകളില്‍ കൊല്ലപ്പെട്ട വൈദികന്‍റെയും പിതാവിന്‍റെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റെർ സന്ദേശത്തിലൂടെയാണ് അദ്ദേഹം വൈദികന്റെ മരണത്തിൽ അനുശോചനം അറിയിച്ചത്.
“നവംബര്‍ 11, തിങ്കളാഴ്ച പിതാവിനോടൊപ്പം കൊല്ലപ്പെട്ട ഇടവക വൈദികന്‍, ഹൊസേപ് ബെദയാന്‍റെ മൃതസംസ്ക്കാര കര്‍മ്മത്തിനായി ഒത്തുചേര്‍ന്ന സിറിയിലെ കമിഷ്ലീയിലെ ആര്‍മേനിയന്‍ കത്തോലിക്കരുടെ സമീപത്ത് താനും സന്നിഹിതനാണ്. അവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ സകല ക്രൈസ്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.” ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.