സ്ഥലം വിൽപന: വ്യാജവാർത്ത പരത്തുന്നതായി പാലാ രൂപത

പാലാ രൂപതയുടെ കീഴിലുള്ള സ്ഥലങ്ങൾ വിൽക്കുന്നതുസംബന്ധിച്ച് പത്രങ്ങളിൽ നൽകിയ വാർത്തകളെ ചിലർ വളച്ചൊടിക്കുന്നതായി രൂപതാധികൃതർ വെളിപ്പെടുത്തി. തെറ്റിദ്ധാരണ പരക്കുന്ന സാഹചര്യത്തിൽ പാലാ രൂപത ഈ വിഷയത്തിൽ വിശദീകരണം നൽകി.

പാലാ മാർ സ്ലീവാ മെഡിസിറ്റി ജനങ്ങൾക്ക് മികച്ച ചികിത്സ നൽകണം എന്ന ആഗ്രഹത്തോടെയാണ് ആരംഭിച്ചത്. ഇടവകകളിൽ നിന്നും വിശ്വാസികളിൽ നിന്നും ലഭിച്ച പണത്തോടൊപ്പം ലോൺ കൂടെ എടുത്താണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ ലോണുകൾ എത്രയും വേഗം തിരിച്ചടച്ച് പൂർത്തിയാക്കണം എന്ന നിർദ്ദിഷ്ട സമിതികളുടെ നിർദ്ദേശത്തെ തുടർന്നാണ് പാലാ രൂപത സ്ഥലം വിൽക്കാൻ തീരുമാനിച്ചത്.

രൂപതയിലെ വിവിധ സംഘങ്ങളുടെ അംഗീകാരത്തോടെ എടുത്ത ഈ തീരുമാനം ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന അഞ്ചംഗ അത്മായസമിതിക്കും രൂപം നൽകിയിട്ടുണ്ട്. രൂപത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.