ചേർത്തല: ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ അവസാനത്തെ ആളെ കണ്ടു കിട്ടുന്നതുവരെ തെരച്ചിൽ തുടരണമെന്ന് ആലപ്പുഴ രുപത ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പറഞ്ഞു.മാരാരിക്കുളത്ത് കെഎൽസിഎ ആലപ്പുഴ രൂപതയുടെ ആഭിമുഖ്യത്തിൽ ഓഖി അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. ഓഖി ചുഴലിക്കാറ്റ് പ്രകൃതിദുരന്തമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ച പാക്കേജ് നടപ്പാക്കുന്നതോടൊപ്പം മരിച്ചവരും കാണാതായവരുമായ മത്സ്യത്തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് വായ്പകളും മറ്റു കടബാധ്യതകളും എഴുതി തള്ളാനും സർക്കാർ തയാറാകണം എന്നും ബിഷപ് ആവശ്യപ്പെട്ടു.
കെഎൽസിഎ രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തിരുവനന്തപുരം പുല്ലുവിളയിലെ ഫാ. ഫ്രെഡി സോളമൻ അനുസ്മരണ പ്രസംഗം നടത്തി.