ലത്തീൻ ജൂൺ 27 മത്തായി 7: 21-29 രക്ഷാശില

പാറപ്പുറത്ത് ഭവനം പണിത ബുദ്ധിമാനായ മനുഷ്യൻ ” (വാക്യം 24).

“പാറ” അല്ലെങ്കിൽ “ശില” എന്നത് ദൈവത്തെയും ദൈവികസംരക്ഷണത്തെയും സൂചിപ്പിക്കാനായി ബൈബിൾ പൊതുവായി ഉപയോഗിക്കാറുള്ള ഒരു പ്രതീകമാണ്. “അങ്ങാണ് എൻ്റെ രക്ഷശിലയും കോട്ടയും വിമോചകനും എൻ്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും എൻ്റെ പരിചയും രക്ഷാസൃംഗവും അഭയകേന്ദ്രവും” (സങ്കീ. 18:2).

“പാറപ്പുറം” ദൈവതിരുമനസ്സിൻ്റെയും “മണൽപ്പുറം” മനുഷ്യമനസ്സിൻ്റെയും പ്രതീകമായി എടുക്കുകയാണെങ്കിൽ പാറപ്പുറത്തുള്ള ഭവനം പണിയിൽ ദൈവതിരുമനസ് അനുസരിച്ച് രൂപപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിൻ്റെ പ്രതീകമാണ്. മണൽപ്പുറത്തുള്ള ഭവനം പണിയൽ മനുഷ്യൻ്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള ക്രൈസ്തവജീവിതത്തിൻ്റെയും.

രക്ഷാശിലയായ ദൈവത്തില്‍ ആശ്രയിച്ച് ക്രൈസ്തവജീവിതം പണിതുയർത്താം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ