പൊതുഅവധി ദിനവും ക്രൈസ്തവരുടെ ഏറ്റവും പുണ്യദിനവുമായ ദുഃഖവെള്ളിയാഴ്ചയിലെ അവധി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽ റദ്ദാക്കി. ദാദ്ര നഗർ ഹവേലിയിലെയും ദാമൻ ദിയുവിലെയും അഡ്മിനിസ്ട്രേറ്റർമാരുടെ ഈ നടപടിക്കെതിരേ പ്രതിഷേധം പുകയുകയാണ്.
തീരുമാനം തീർത്തും അസ്വീകാര്യവും ഭരണഘടനയിലെ മതേതര തത്വങ്ങൾക്ക് കടകവിരുദ്ധവുമാണെന്നു ക്രൈസ്തവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ 17 പൊതു അവധി ദിനങ്ങളിൽ പെടുന്നതാണു ദുഃഖവെള്ളി. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ക്രൈസ്തവരെ അവഹേളിക്കാൻ മാത്രമേ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കൂ.