ചൈനയ്ക്കായി പ്രാർത്ഥിക്കുവാന്‍ ശ്രീലങ്കയിലെ ക്രൈസ്തവ-മുസ്ലീം- ബുദ്ധമത വിശ്വാസികള്‍ ഒത്തുചേർന്നു  

ശ്രീലങ്കയിലെ ക്രിസ്ത്യാനികളും,മുസ്ലീങ്ങളും,ബുദ്ധമതക്കാരും,കൊറോണ വൈറസ് ബാധിച്ച ചൈനാ ജനതയ്ക്കു വേണ്ടിയും, പകർച്ചവ്യാധി അവസാനിക്കാനും വേണ്ടി ഒന്നുചേർന്ന് പ്രാർത്ഥിച്ചു. കൊളംബോയിലെ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് കൊച്ചിക്കാഡെയിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഒരു പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു. ചൈനീസ് അംബാസഡർ ചെംഗ് സ്യൂയുവാനും അതില്‍ പങ്കെടുത്തു. ഇത്തരം പ്രകൃതിദുരന്തത്തിനെതിരെ പോരാടാൻ നിർബന്ധിതരായ ചൈനീസ് ജനതയോടു കത്തോലിക്കരുടെ ഐക്യദാർഡ്യം കർദിനാൾ രഞ്ജിത്ത് പ്രകടിപ്പിക്കുകയും ചെയ്തു.

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളുമായുള്ള അടുപ്പം കാണിക്കുന്നതിനും വൈറസ് ബാധിച്ച ആളുകൾക്ക് ദൈവാനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി കൊളംബോയിലെ ദേവദഗഹ പള്ളിയിൽ മുസ്ലീങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. ചൈനയ്ക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള  സംരംഭം ആരംഭിച്ചത് ശ്രീലങ്ക-ചൈന ജേണലിസ്റ്റ് ഫോറത്തിൽ നിന്നാണ്. കൊറോണ വൈറസിന്‍റെ ഇരകളോടു ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനായി ബുദ്ധമത ചടങ്ങുകളും അനുഷ്ഠിക്കപ്പെട്ടു. സുനാമി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, യുദ്ധം, ഭീകരാക്രമണം തുടങ്ങിയ ദുരന്തങ്ങൾക്കിടയിലും നിരവധി അവസരങ്ങളിൽ ചൈന ശ്രീലങ്കയ്ക്ക് നൽകിയ പിന്തുണയെ മത സമൂഹങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

നിലവിൽ ചൈനയിൽ 1,700 ൽ അധികം പേർ മരിക്കുകയും 68,500ൽ അധികം രോഗബാധിതരാകുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 43കാരിയില്‍‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് ശ്രീലങ്കയിലെ ആദ്യ കേസ് സ്ഥിരീകരിച്ചു. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തിയ 33 ഓളം വിദ്യാർത്ഥികളെ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ വുഹാനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ബന്ദാരനായ്ക്ക് വിമാനത്താവളത്തിൽ, കൊറോണ വൈറസ് കണ്ടെത്താന്‍ 4 സ്കാനറുകളുള്ള ഒരു പ്രത്യേക പാസഞ്ചർ ടെർമിനൽ സജ്ജമാക്കി, രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിച്ചു വരുന്നു. ജനങ്ങളോടു പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നും വൈറസ് നിയന്ത്രണത്തിലാകുന്നതുവരെ പൊതുയോഗങ്ങൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.