ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് ഭാവി: ഹംഗറിയിലെ സഭാനേതൃത്വത്തോട് മാർപാപ്പ

‘ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ് ഭാവി’ എന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. നമ്മുടെ സമയത്തെ തുറന്ന മനസ്സോടെയും പ്രവാചക ചൈതന്യത്തോടെയും സമീപിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിന് ദൈവത്തോട് ‘വിവേചനത്തിന്റെ കൃപ’ ആവശ്യപ്പെടാൻ ഹംഗറിയിലെ സഭാനേതൃത്വത്തോട് പാപ്പാ ആഹ്വാനം ചെയ്തു. ഹംഗറിയിലെ ബിഷപ്പുമാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതരായ സ്ത്രീപുരുഷന്മാർ, സെമിനാരിക്കാർ, അത്മായ പ്രേഷിതർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ ‘വിരസമായ പരാജയ മനോഭാവം’, ‘ലൗകിക അനുരൂപീകരണം’ എന്നീ രണ്ട് പ്രലോഭനങ്ങൾക്കെതിരെ മാർപാപ്പ മുന്നറിയിപ്പ് നൽകി. പകരം, സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ‘പ്രവചനപരമായ സ്വീകാര്യത’യിലേക്കാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അത് നമുക്ക് വിവേചനത്തിന്റെ കൃപ നൽകുന്നു. നമ്മുടെ സമയത്തെ തുറന്ന മനസ്സോടെ, എന്നാൽ ഒരു പ്രവാചക ചൈതന്യത്തോടെ സമീപിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു” – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.