തട്ടികൊണ്ട് പോകലിന് ഇരകളായ ബിഷപ്പുമാരെ അനുസ്മരിച്ച് ആലപ്പോയിലെ ക്രൈസ്തവർ

11 വർഷങ്ങൾക്കു മുൻപ് ആലപ്പോയിൽ നിന്നും തീവ്രവാദികൾ തട്ടികൊണ്ട് പോയ ബിഷപ്പുമാർക്കായി പ്രത്യേകം പ്രാർഥിച്ച് വിശ്വാസികൾ. 2013 ഏപ്രിൽ 22-ന് ഗ്രീക്ക് ഓർത്തഡോക്സ്‌ സഭയിലെ മെത്രാപ്പോലീത്ത ആയിരുന്ന ബൌലോസ് യാസിഗിയെയും സിറിയൻ ഓർത്തഡോക്സ്‌ സഭയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിമിനെയും അലപ്പോയ്ക്കും തുർക്കി അതിർത്തിക്കും ഇടയിലുള്ള റോഡിൽ വച്ചാണ് ജിഹാദികൾ തട്ടിക്കൊണ്ടുപോയത്.

ബിഷപ്പുമാരെ തട്ടികൊണ്ട് പോയതിനു ശേഷം ഏറെ ചർച്ചകൾ നടന്നു എങ്കിലും അവരുടെ മോചനത്തിലേയ്ക്ക് നയിക്കുന്ന ഒരു പുരോഗതിയും ഉണ്ടായില്ല. എന്ന് അവർ ജീവനോടെ ഉണ്ടോ അതോ മരിച്ചോ എന്ന് പോലും ആർക്കും അറിയില്ല. അവരുടെ സ്മരണാർഥം എല്ലാ വർഷവും ആലപ്പോയിൽ പ്രാർഥനാദിനം ആചരിക്കാറുണ്ട്.

ഈ വർഷം നടന്ന പ്രാർഥന ദിനാചരണത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്രകാരം തിരോധാനത്തിനു ഇരകളാകുന്നവരുടെ സ്വാതന്ത്ര്യത്തിനു പരിശ്രമിക്കാത്ത അന്താരാഷ്ട്രസമൂഹങ്ങളുടെ മൗനത്തെ മധ്യപൂർവേഷ്യയിലെ വിവിധ ക്രൈസ്തവസഭകൾ ചേർന്നു അപലപിച്ചു. ഒപ്പം ഇത്തരം തിന്മകൾ സമൂഹത്തിൽ നിന്നും അകന്നു പോകുന്നതിനായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.