
ആഗസ്റ്റ് 23 ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ, ലെയോ പതിനാലാമൻ മാർപാപ്പ കത്തോലിക്കരോട്, “യേശു എനിക്ക് ആരാണ്, എന്റെ ജീവിതത്തിൽ അവിടുത്തെ സാന്നിധ്യത്തിന്റെ അർഥമെന്താണ്” എന്ന് സ്വയം ചോദിക്കാൻ ആഹ്വാനം ചെയ്തു. അതോടൊപ്പം, വിശ്വാസം വെറുമൊരു “ശീലമായി” ചുരുങ്ങരുതെന്ന് പാപ്പ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആഗസ്റ്റ് 23 ഞായറാഴ്ചത്തെ സുവിശേഷത്തെക്കുറിച്ച് സംസാരിക്കവെ, പന്ത്രണ്ട് അപ്പസ്തോലന്മാരും യേശുവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും വലിയൊരു പങ്ക് വഹിച്ചിരുന്നെങ്കിലും, “അവർക്ക് യേശുവിനെ യഥാർഥത്തിൽ അറിയാമെന്നോ ദൈവരാജ്യത്തിന്റെ മർമ്മം അവർ മനസ്സിലാക്കിയിട്ടുണ്ടെന്നോ അവിടുന്ന് കരുതാൻ ആഗ്രഹിച്ചില്ല,” ലെയോ പതിനാലാമൻ മാർപാപ്പ വിശദീകരിച്ചു. ഈ ചോദ്യം ഇന്നത്തെയും എല്ലാ കാലത്തെയും ക്രിസ്ത്യാനികൾക്ക് അടിസ്ഥാനപരമായി തുടരുന്നുവെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു.
“വിശ്വാസം ഒരിക്കലായി നമ്മിൽ നൽകപ്പെടുന്ന ഒന്നല്ല. അതിനാൽ, ക്രിസ്തുവിന്റെ മുഖം, വീണ്ടും കണ്ടെത്താനും സുവിശേഷം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ പുതുക്കാനും ആവശ്യമാണ്. എല്ലാം മുൻകൂട്ടി അറിയാമെന്ന് വിശ്വസിക്കുന്ന പരീക്ഷണത്തിനും വിശ്വാസത്തെ വെറുമൊരു ശീലമാക്കി മാറ്റുന്നതിനുമെതിരെ ജാഗ്രത പാലിക്കണം,” പാപ്പ മുന്നറിയിപ്പ് നൽകി.
ഓരോ വ്യക്തിക്കും യേശു ആരാണെന്ന ചോദ്യം പ്രത്യേകിച്ചും പ്രാർഥനയിലും സുവിശേഷ ധ്യാനത്തിലും ഉയർന്നുവരുമെന്ന് മാർപാപ്പ വിശദീകരിച്ചു.




