“കിഴക്കൻ പ്രദേശത്തെ അരക്ഷിതാവസ്ഥ വളരെ രൂക്ഷമാണ്. ഇത് രാജ്യത്തെ മുഴുവൻ ബാധിക്കുന്നു. കിഴക്ക് വേട്ടക്കാരുടെ നിയന്ത്രണത്തിലായിരിക്കുന്നിടത്തോളം കാലം ഈ രാജ്യത്തിന്റെ വികസനത്തിനായി ഞങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കുവാൻ കഴിയുകയില്ല. രാജ്യത്തിന്റെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി പ്രതികൂല സ്വാധീനം ചെലുത്തുന്നതിനുള്ള ഒരുതരം തന്ത്രമായി ഇസ്ലാമികവൽക്കരണം മാറിയിരിക്കുകയാണ്. ഇസ്ലാമിക മിലിഷ്യയയിൽ നിന്ന് രക്ഷപ്പെട്ട തടവുകാർ അവർ തങ്ങളെ ഇസ്ലാം മതം സ്വീകരിക്കുവാൻ നിർബന്ധിച്ചതായി വെളിപ്പെടുത്തി”- പ്രസ്താവനയിൽ ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.
ഇസ്ലാമിക തീവ്രവാദത്തിനു ഇരകളാകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണെന്നു പ്രസ്താവനയിലെ കണക്കുകൾ വെളിപ്പെടുത്തുന്നു. ബെനി-ബ്യൂട്ടെമ്പോയിൽ 2013 മുതൽ 6,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, 2020 -ൽ മാത്രം ബനിയയിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് ദശലക്ഷം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാകുകയും 7,500 ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇത്രയധികം പ്രശ്നങ്ങളും വേദനകളും ഉണ്ടായിട്ടും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അനാസ്ഥ ജനങ്ങളെ വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്നു.