നമ്മുടെ ആവശ്യങ്ങൾക്ക് ഈശോയെയാണ് സമീപിക്കേണ്ടത് എന്ന കാര്യം ഓർമ്മിപ്പിക്കുന്ന വചനഭാഗം. ആരൊക്കെ എതിർത്താലും വിമർശിച്ചാലും തടഞ്ഞാലും എന്റെ ഈശോയുടെ അടുത്ത്, എന്റെ ആവശ്യങ്ങൾക്കായി പോകാൻ മടിക്കരുത്. മറ്റുള്ളവരുടെ വാക്കുകളാവരുത് ഈശോയുമായുള്ള എന്റെ ബന്ധത്തിന്റെ അടിസ്ഥാനം; അത് എന്റെ ബോധ്യമാകണം.
അന്ധയാചകരുടെ, അപേക്ഷിക്കുന്ന വാക്കുകളോട് യേശു എത്ര ഉത്തരവാദിത്വത്തോടെ പ്രതികരിച്ചു എന്നതും ഈ സംഭവം വിവരിക്കുന്നു. കനിയണമേ എന്ന് അപേക്ഷിച്ചവരുടെമേല്‍ കനിവ് കാണിച്ച് യേശു പ്രതികരിക്കുന്നു. യാചനയോടെ നമ്മെ സമീപിക്കുന്നവരോട് കരുണയോടെ പ്രതികരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?
ഫാ. ജി. കടൂപ്പാറയിൽ MCBS