
ഈശോ ഓരോ ശിഷ്യനെയും പേര് ചൊല്ലി വിളിച്ച്, അധികാരം നല്‍കി, ദൈവരാജ്യത്തിന്റെ സന്ദേശവുമായി അയയ്ക്കുകയാണ്. സമാധാനത്തിന്റെ ദൗത്യവും കൂടിയാണത്. ഓരോ ശിഷ്യനും മറ്റുള്ളവര്‍ക്കു നല്‍കേണ്ടത് സമാധാനമാണ്; ശിഷ്യരെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്നതും സമാധാനമാണ്. “നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിന് സമാധാനം ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ” (12:13). യേശു നല്‍കുന്ന സമാധാനം സ്വീകരിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. യേശുവിന്റെ സമാധാനം സ്വീകരിച്ച്, അത് മറ്റുള്ളവര്‍ക്കു നല്‍കുക നമ്മുടെ ഉത്തരവാദിത്വമാണ്.
അതിനാൽ, ഈ ദിനത്തില്‍ വി. ഫ്രാന്‍സിസ് അസീസിയെപ്പോലെ നമുക്കും പ്രാർഥിക്കാം: “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാ
ഫാ. ജി. കടൂപ്പാറയില്‍ MCBS




