സിറില്‍ ജോണ്‍ ഏഷ്യന്‍ പ്രതിനിധി

കത്തോലിക്കാ കരിസ്മാറ്റിക് റിന്യുവല്‍ ഇന്റര്‍നാഷണല്‍ സര്‍വീസിന്റെ ഏഷ്യയില്‍ നിന്നുള്ള പ്രതിനിധിയായി മലയാളി സിറില്‍ ജോണിനെ വത്തിക്കാന്‍ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനെട്ടു അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ സമിതി.

ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക താല്‍പര്യപ്രകാരം രൂപീകരിച്ച സമിതിയാണ് ഇതു. കുറുവിലങ്ങാട്‌ സ്വദേശിയായ സിറില്‍ 1982 മുതല്‍ അല്‍മായ സമിതികളില്‍ സജീവമാണ്. ഡല്‍ഹി രൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച ആദ്ദേഹം വിശ്വാസ സംബന്ധമായ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.