നാസി ഭരണകാലത്ത് നടന്ന പീഡനങ്ങളുടെ ഓർമ്മയിൽ സിമ്പോസിയം സംഘടിപ്പിച്ചു

ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷന്‍ കര്‍ദ്ദിനാള്‍ ബെർണാർഡിറ്റോ ക്ലിയോപാസ് ഔസാ ന്യൂയോർക്കിലുള്ള ആസ്ഥാനത്ത് സിമ്പോസിയം സംഘടിപ്പിച്ചു. ഈ സിമ്പോസിയത്തിന്‍റെ ശീർഷകം “കൂട്ടക്കുരുതിയുടെ ഓർമ്മയിൽ: ജീവൻ സംരക്ഷിക്കാനുള്ള കത്തോലിക്കാ സഭയുടെ ശ്രമങ്ങളുടെ ചരിത്രരേഖകൾ” എന്നാണ്.

നാസി ഭരണകാലത്ത് നടന്ന പീഡനങ്ങളുടെ കാലഘട്ടത്തില്‍ അന്തർദേശീയ സമൂഹത്തിന്റെ സഭയും, കർദ്ദിനാൾ എന്ന നിലയിലും മാർപാപ്പാ എന്ന നിലയിലും യൗജേനിയോ പച്ചെല്ലി, പീഡിപ്പിക്കപ്പെട്ട അനേകായിരങ്ങളെയും അതിലധികം വരുന്ന യഹൂദവംശജരെയും രക്ഷിച്ച് ഹിറ്റ്ലറെ നേരിടാൻ നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിൽ രേഖപ്പെടുത്തിയതുമായ സംഭവങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങൾ അന്തർദേശീയ സമൂഹത്തെ അറിയിക്കുക എന്നതായിരുന്നു സിമ്പോസിയത്തിന്‍റെ ഉദ്ദേശ്യം.

വത്തിക്കാന്‍റെ ഇതര രാഷ്ടങ്ങളുമായുള്ള ബന്ധത്തിന്‍റെ ചരിത്രശേഖരത്തിന്‍റെ തലവനായ ഇക്സ് തന്‍റെ പ്രഭാഷണത്തിൽ, ബൽജിയംകാരനായ ഡോമിനിയേക് ഓവർസ്റ്റൈൻസിന്‍റെ ചരിത്രരേഖകളും പീഡനത്തെ അതിജീവിച്ച ദൃക്സാക്ഷികളുടെ വിവരണങ്ങളും അടങ്ങിയ 2000 പേജുകൾ വരുന്ന പഠനങ്ങളിൽ നിന്ന് റോമിലെ യഹൂദരെ 49 മഠങ്ങളില്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയ സംഭവങ്ങളെ ചരിത്രരേഖകളും സാക്ഷ്യങ്ങളും നിരത്തി പുനഃരവതരിപ്പിച്ചു.