മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 29

ഭിക്ഷാടകര്‍ക്കു വേണ്ടി 

അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുത്തു വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് അരുൾചെയ്ത ഈശോയെ, ആരോരുമില്ലാതെ ഭിക്ഷ യാചിച്ചു കഴിഞ്ഞ്, ഈ ലോകത്തില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞുപോയ എല്ലാ സഹോദരങ്ങളെയും സമര്‍പ്പിക്കുന്നു. ജീവിതത്തില്‍ അവര്‍ നേരിട്ട പ്രയാസങ്ങളെയും മാനസികവേദനകളെയും തൃക്കണ്‍പാര്‍ക്കണമേ.

അങ്ങേ നിസ്വര്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗസൗഭാഗ്യത്തിലേയ്ക്ക് ഈ ആത്മാക്കളെയും ചേര്‍ക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.