മഹാമാരിയില്‍ ഒറ്റപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പായുടെ ആഹ്വാനം

ഈ ദിവസങ്ങളില്‍ വി. പത്രോസിന്റെ ചത്വരം അടച്ചിട്ടിരിക്കുന്നതിനാല്‍ മാധ്യമങ്ങളിലൂടെ തന്നെ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് പാപ്പാ അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. ഈ മഹാമാരിയുടെ സാഹചര്യത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ടുപോകുന്ന നമുക്ക് സഭാമക്കളായ നമ്മെ ഒന്നിപ്പിക്കുന്ന സമ്പര്‍ക്കമാധ്യമങ്ങളുടെ വിലയെ തിരിച്ചറിയാനുള്ള ഒരവസരമാണിതെന്നും ക്രിസ്തുവുമായുള്ള ഐക്യത്തില്‍ നാം ഒരിക്കലും തനിച്ചല്ല എന്നും ശിരസ്സായ ക്രിസ്തുവിന്റെ ശരീരമാണ് നമ്മള്‍ തീര്‍ക്കുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ദിവ്യകാരുണ്യസ്വീകരണം സാധ്യമല്ലാത്ത അവസരത്തില്‍ പ്രാര്‍ത്ഥനയാലും, ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ആത്മീയദിവ്യകാരുണ്യ സ്വീകരണത്താലും പരിപോഷിക്കപ്പെടുന്നതുമാണ് ഈ ഐക്യം. എല്ലാവരോടും പ്രത്യേകിച്ച്, തനിച്ച് വസിക്കുന്നവര്‍ക്കുമായാണ് താന്‍ ഇത് പറയുന്നതെന്നും രോഗികളോടും അവരെ ശുശ്രൂഷിക്കുന്നവരോടും അതേപോലെ തന്നെ വീടുവിട്ട് പോകാന്‍ കഴിയാത്തവരെയും പാവങ്ങളെയും പാര്‍പ്പിടമില്ലാത്തവരെയും സഹായിക്കുന്ന സന്നദ്ധസേവകരോടും മറ്റു പ്രവര്‍ത്തകരോടും തന്റെ സാന്നിധ്യം നവീകരിച്ചുകൊണ്ടും ഈ വിഷമഘട്ടത്തില്‍ അവരോരോരുത്തരും നടത്തുന്ന സഹായപരിശ്രമങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുകയും ദൈവത്തിന്റെ അനുഗ്രഹവും പരിശുദ്ധ അമ്മയുടെ സംരക്ഷണവും നേരുകയും ചെയ്തു.